Pages

Saturday 24 January 2015

മോഹം


 മേഘമായ് അലഞ്ഞ്
വർഷമായ് പെയ്ത്
ഇലയായ് തളിർത്ത്
മരമേ വളർന്ന്
പൂവായ് പൂത്ത്
വീണ്ടും ജനിച്
നരനായ്‌ മരിച്
ഒടുവിൽ കാലമായ് കവിതയായ് ഈ മണ്ണിൽ ചേർന്നലിയാൻ


ചവിട്ടിയും ഞെരിച്ചും
വെടിയുതിർത്തും കുഴിച്ചു മൂടിയ
ആത്മാക്കൾ നിദ്ര പ്രാപിക്കുന്ന
ഈ വിസ്ത്രതമായ ശമാശനതിന്റെ അന്തരത്മാവിൽ
മുള  പൊട്ടി വളര്ന്നു അതിനും മുകളിൽ  കാലുകള ഉറപ്പിച്
വിപ്ലവത്തിൻറെ പുതിയൊരു കോടി ഉയർത്താൻ

പക്ഷെ കഴിയുന്നില്ലല്ലോ
പിന് വിളികളും ,പഴ ലക്ഷ്യങ്ങളും
ഭൂതകാലത്തിന്റെ ശാപ സ്മ്രിതികളും
പിന്നിട്ട് ഓടിമാറാൻ
എങ്കിലും മോഹിക്കുന്നു ലോകം  പടർത്തും
മുന്പേ ഞാൻ അറിഞ്ഞ വെണ്മയുടെ ലില്ലി പുഷ്പങ്ങളാവാൻ .

Monday 19 January 2015

മാളങ്ങൾ


അയാൾ അയാൾ ഉൾ വലിയുകയാണ്‌
നിഗുടതകൾ ആരംഭിക്കുന്ന
സംശയങ്ങൾ അവസാനിക്കുന്ന
ഇരുട്ടിന്റെ മറപറ്റിയ
മരണമുരങ്ങുന്ന മാളങ്ങളിലേക്ക്
അയാൾ ഉൾ വലിയുകയാണ്‌

പ്രതീക്ഷകളുടെ കുരിശുകളിൽ നിന്ന്
പ്രത്യശയ്ക്കായി വെച്ച് കെട്ടിയ ഭാരങ്ങളിൽ
 നിന്ന് , ആശ്വാസത്തിനായി
സുഗോന്മാതത്തിന്റെ ലഹരിയിൽ
നിന്ന് , സ്വസ്തതയ്ക്കായി
കുറ്റ ബോതത്തിന്റെ ശാപങ്ങളിൽ
 നിന്ന് , മോക്ഷത്തിനായി
കണ്ണടച്ച് വെളുപ്പിച്ച അന്ധകാരത്തിൽ
നിന്ന് ,പ്രകാശത്തിനായി

അയാൾ മറയുകയാണ്
അവിടെയും തന്നെ തിരയുന്ന്
ഇരുണ്ട കൈകളെ അറിയാതെ
ദുഖത്തിന്റെ മുഖം മൂടികൾ അണിഞ്ഞ
ഉള്ച്ചിരികളെ അറിയാതെ
പാവം ഉൾ വലിയുകയാണ്‌
അല്ല അയാൾ
അയാൾ

written by
joel tom